29February2012

Breaking News
കസ്റ്റഡിയിലുള്ള നാവികരെ ഇറ്റാലിയന്‍ വിദേശ മന്ത്രി സന്ദര്‍ശിച്ചു
കടല്‍ക്കൊലപാതകം നിലപാടുകളില്‍ ഉറച്ച് ഇറ്റലിയും ഇന്ത്യയും
സ്വവര്‍ഗാനുരാഗം സര്‍ക്കാര്‍ നിലപാട് മാറ്റി
സ്വവര്‍ഗാനുരാഗം സര്‍ക്കാര്‍ നിലപാട് മാറ്റി
കുട്ടിയുടെ വയറ്റില്‍ നിന്ന് ഭ്രൂണം നീക്കം ചെയ്തു
'ലണ്ടന്‍ പിടിച്ചടക്കല്‍' പ്രക്ഷോഭകരെ പോലീസ് ഒഴിപ്പിച്ചു
'ലണ്ടന്‍ പിടിച്ചടക്കല്‍' പ്രക്ഷോഭകരെ പോലീസ് ഒഴിപ്പിച്ചു
ഒ.എന്‍.ജി.സി. ഓഹരി വില്‍പ്പന മന്ത്രിസഭ അംഗീകരിച്ചു
You are here: Home World പെഷവാറില്‍ ബോംബാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

പെഷവാറില്‍ ബോംബാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പെഷവാറില്‍ ഒരു ബസ്‌സ്റ്റോപ്പിലുണ്ടായ ബോംബാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. 30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉഗ്രസ്‌ഫോടനമാണ് ഇവിടെ നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ പതിനൊന്ന് മണിയോടെയാണ്

സ്‌ഫോടനമുണ്ടായത്. ബസ് ഷെല്‍ട്ടറിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് ബോംബ് വെച്ചിരുന്നത്.

കൊഹാട്ട് റോഡിലെ തിരക്കേറിയ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് ആദ്യ നിഗമനമെന്ന് പോലീസ് മേധാവി ഇംതിയാസ് അല്‍താഫ് പറഞ്ഞു. സ്‌ഫോടനത്തില്‍ പതിനഞ്ചോളം വാഹനങ്ങള്‍ തകര്‍ന്നു. സമീപത്തെ കെട്ടിടങ്ങളും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സംശയകരമായ സാഹചര്യത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തെക്കുറിച്ച് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി സംഭവത്തില്‍ അപലപിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ പെഷവാറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്തുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

Newsletter