07July2012

You are here: Home NRI മലയാളിയുടെ പത്രത്തിന് ബ്രിട്ടനില്‍ പുരസ്‌കാരം

മലയാളിയുടെ പത്രത്തിന് ബ്രിട്ടനില്‍ പുരസ്‌കാരം

ലണ്ടന്‍: ബ്രിട്ടനിലെ ഏഷ്യന്‍ സമൂഹത്തിനായി പ്രസിദ്ധീകരിക്കുന്ന 'ഏഷ്യന്‍ ലൈറ്റ്' ദിനപത്രത്തിന് പ്രശസ്തമായ 'ഹൗ-ഡു' അവാര്‍ഡ്. പാലക്കാട് സ്വദേശി അനസുദ്ദീന്‍ അസീസാണ് 'ഏഷ്യന്‍ ലൈറ്റി'ന്റെ എഡിറ്റര്‍.

പത്രത്തിന്റെ വില്‍പ്പനയും പ്രചാരവും കുറയുന്നതിനെ തടയുന്നതിനായി

നവആശയങ്ങളും പുതിയ മാതൃകകളും ഏഷ്യന്‍ ലൈറ്റ് കൊണ്ടുവന്നതായി അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു. വടക്കന്‍ ഇംഗ്ലണ്ടിലെ മികച്ച പത്രത്തിനുള്ള അവാര്‍ഡിന് ഏഷ്യന്‍ ലൈറ്റടക്കം എട്ടു പ്രസിദ്ധീകരണങ്ങളാണ് അന്തിമഘട്ടത്തില്‍ പരിഗണനയിലുണ്ടായിരുന്നത്.

മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യം തിരികെ കൊണ്ടുവരാന്‍ ഹൗ-ഡു അവാര്‍ഡ് പ്രചോദനമാകുമെന്ന് അസീസ് പറഞ്ഞു. പത്രപ്രവര്‍ത്തനം എന്നത് ഒരു തൊഴിലിനപ്പുറം സമൂഹത്തെ സേവിക്കാനുള്ള വഴിയാണ്. ലൈംഗിക വ്യവസായത്തിന്റെയും ആത്മീയതയുടേയും നീരാളിപ്പിടുത്തത്തില്‍ നിന്ന് വായനക്കാരെ രക്ഷിക്കാന്‍ കര്‍ശനമായ പരസ്യനിയന്ത്രണങ്ങള്‍ ഏഷ്യന്‍ ലൈറ്റ് ഏര്‍പ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. 

മാഞ്ചസ്റ്റര്‍ ആസ്ഥാനമായി 2007 ലാണ് ഏഷ്യന്‍ ലൈറ്റ് ടാബ്ലോയ്ഡ് ആരംഭിച്ചത്. ബ്രിട്ടീഷ്-ഏഷ്യന്‍ സംഭവങ്ങളും വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഈ പത്രം രണ്ടാഴ്ചയിലൊരിക്കലാണ് ഇറങ്ങുന്നത്. ബ്രിട്ടനിലെ ഏഷ്യന്‍ ഡെവലപ് മെന്റ് നെറ്റ്‌വര്‍ക്കി (എ.ബി.ഡി.എന്‍)ന്റെയും ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (ബി.എ.പി.ഐ.ഒ)യും ഉടമസ്ഥതയിലാണ് ഏഷ്യന്‍ലൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഒരു ലക്ഷം കുടുംബവരിക്കാരാണ് ഏഷ്യന്‍ലൈറ്റിനുള്ളത്.

Newsletter