05March2012

Breaking News
ബില്ല് ഫേസ്ബുക്കിലൂടെ എം.എല്‍.എയെ സ്പീക്കര്‍ വിമര്‍ശിച്ചു
യമനില്‍ തീവ്രവാദി ആക്രമണത്തില്‍ 61 പേര്‍ മരിച്ചു
പ്രതിപക്ഷം സഭ വിട്ടു
കോണ്‍ഗ്രസ് ആശങ്കയുടെ മുള്‍മുനയില്‍
റായ്പൂരില്‍നിന്ന് ആയുധ സാമഗ്രികള്‍ പിടിച്ചെടുത്തു
റഷ്യയില്‍ പുചിന് വിജയം
ഇടുക്കിയില്‍ ഭൂചലനം
വെള്ളം, വൈദ്യുതി നിരക്കുകള്‍ കൂട്ടാന്‍ ശുപാര്‍ശ
ലീഗ് ലയനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു
ഒരു മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
You are here: Home National കരുണാനിധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്‌

കരുണാനിധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്‌

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് അധികൃതര്‍ റെയ്ഡ് നടത്തി. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെ തുടര്‍ന്നാണിത്. പാണ്ഡ്യന്‍, ഗണേശന്‍, വിനോദന്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇവരില്‍നിന്ന് വീടും ഭൂമിയും വാങ്ങിയ ഏതാനും പേരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന്

അധികൃതര്‍ പറഞ്ഞു.

ഡി.എം.കെയില്‍പ്പെട്ട തമിഴ്‌നാട്ടിലെ മിക്ക നേതാക്കളും മുന്‍ മന്ത്രിമാരും എം.എല്‍.എമാരും പോലീസിന്റെയോ വിജിലന്‍സിന്റെയോ അന്വേഷണം നേരിടുകയാണ്. അനധികൃത സ്വത്ത് സമ്പാദനം, ഭൂമി കൈയ്യേറ്റം തുടങ്ങിയ പരാതികളാണ് ഇവര്‍ക്കെതിരെയുള്ളത്. ഏപ്രിലില്‍ എ.ഐ.ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ഡി.എം.കെ നേതാക്കള്‍ക്കെതിരെ വ്യാപകമായ നടപടി തുടങ്ങിയത്.

Newsletter