24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home National ഒഡിഷയിലെ മാവോവാദി നേതാവ് കീഴടങ്ങി

ഒഡിഷയിലെ മാവോവാദി നേതാവ് കീഴടങ്ങി

മാല്‍ക്കന്‍ഗിരി: അനുയായികള്‍ പീഡിപ്പിക്കുന്നെന്നാരോപിച്ച് ഒഡിഷയിലെ മാവോവാദി ഡെപ്യൂട്ടി കമാന്‍ഡര്‍ കീഴടങ്ങി. ആന്ധ്ര - ഒഡിഷ അതിര്‍ത്തിയിലെ നേതാവായ രമേഷ് എന്ന റെയ്മാന്‍ പാംഗിയാണ് ഡി.ഐ.ജി.സുമേന്ദ്ര പ്രിയദര്‍ശിനിക്കു മുന്നില്‍ കീഴടങ്ങിയത്.

28-കാരനായ രമേഷ് പത്തുവര്‍ഷംമുമ്പാണ് സംഘടനയില്‍ ചേര്‍ന്നത്. ഒഡിഷയും ആന്ധ്രയുമായിരുന്നു പ്രവര്‍ത്തനകേന്ദ്രങ്ങള്‍. ആന്ധ്രയിലും ഛത്തീസ്ഗഢിലുമുള്ള അനുയായികള്‍ അപമാനിക്കുന്നെന്നാണ് ആരോപണം. മുഖ്യധാരയിലിറങ്ങി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ആന്ധ്രയില്‍നിന്നുള്ള താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ഒഡിഷയിലെ പ്രവര്‍ത്തകരെ അവഗണിക്കുന്നു. അവര്‍ക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു. പോലീസ്‌സ്റ്റേഷന്‍ ആക്രമണവും സ്‌ഫോടനങ്ങളുമടക്കം ഒട്ടേറെ കേസുകള്‍ രമേഷിനെതിരെയുണ്ട്.

രണ്ടുമാസത്തിനിടെ കീഴടങ്ങുന്ന മൂന്നാമത്തെ പ്രമുഖ മാവോവാദി നേതാവാണ് ഇയാള്‍.

Newsletter