24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home NRI ആത്മഹത്യക്കെതിരെ പ്രചാരണം നടത്തിയ മലയാളി യു.എ.ഇ.യില്‍ തൂങ്ങിമരിച്ചു

ആത്മഹത്യക്കെതിരെ പ്രചാരണം നടത്തിയ മലയാളി യു.എ.ഇ.യില്‍ തൂങ്ങിമരിച്ചു

ദുബായ്: യു.എ.ഇ.യില്‍ ആത്മഹത്യക്കെതിരെ പ്രചാരണം നടത്തിയ മലയാളി തൂങ്ങിമരിച്ചു. മുപ്പത്തിയേഴു വര്‍ഷമായി യു.എ.ഇ.യില്‍ താമസിച്ചുവരുന്ന എക്‌സ്‌റേ ടെക്‌നീഷ്യന്‍ സുഗതനെ (61) ആണ് കഴിഞ്ഞയാഴ്ച ഫുജൈറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ഷാര്‍ജയിലാണ് ഇദ്ദേഹം ജോലിനോക്കിയിരുന്നത്. വിവിധ ഇന്ത്യന്‍ സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് ആത്മഹത്യക്കെതിരെ പ്രചാരണപരിപാടികള്‍ നടത്തിയിരുന്നു.

ഏപ്രില്‍ 29ന് ലീവെടുത്ത് ഫുജൈറയിലേക്ക് കാറോടിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നും കയര്‍ വാങ്ങി പണിതീരാത്ത കെട്ടിടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. 30നാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തികബുദ്ധിമുട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

'സേവനം' എന്ന സംഘടനയുടെ ഷാര്‍ജ യൂണിറ്റ് സെക്രട്ടറിയായിരുന്നു സുഗതന്‍. കഴിഞ്ഞവര്‍ഷം സേവനങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സമൂഹം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. മൃതദേഹം ഞായറാഴ്ച ഷാര്‍ജയില്‍ സംസ്‌കരിച്ചു.

Newsletter