ബ്യുട്ടിഫുള്‍

Written by See News Category: Movies
Published on 16 December 2011 Hits: 3

വ്യത്യസ്‌തതകള്‍ അവകാശപ്പെടാവുന്ന സിനിമകളൊരുക്കിയ സംവിധായകന്‍. പലതരം പ്രേക്ഷകര്‍ക്കായി പലതരം ചിത്രങ്ങളൊരുക്കിയ വി.കെ പ്രകാശ്‌ ഇപ്പോള്‍ ബഹു ജനത്തിനായി ഒരു ചിത്രം ചെയ്‌തിരിക്കുന്നു. ബ്യുട്ടിഫുള്‍... മലയാളസിനിമയ്ക്ക്‌ മനോഹാരിത നല്‍കുന്ന, പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം. കാട്ടുചെമ്പകത്തില്‍ തുടങ്ങിയ ഒരു അപൂര്‍വ കൂട്ടുകെട്ട്‌... മനോഹരമായ ഒരു സൌഹ്യദം.. അതാണ്‌ വഴിമാറി അഭ്രപാളിയിലെത്തിയത്‌. സൌഹൃദത്തിന്‌ ശക്‌തിയും മാസ്‌മരിക തയും തിരിച്ചറിഞ്ഞ അനൂപ്‌ മേനോനും ജയസൂര്യയുമാണ്‌ ബ്യുട്ടിഫുളിനു പിന്നില്‍. സുഹൃത്തിനെ, അയാളുടെ വ്യത്യസ്‌തമായ അക്ഷരങ്ങളെ, ജീവിതവീക്ഷണങ്ങളെ തിരിച്ചറിഞ്ഞ ജയസൂര്യയാണ്‌ അനൂപ്‌ മേനോനോട്‌ സൌഹൃദത്തിന്റെ കഥ തിരക്കഥ യാക്കാന്‍ ആവശ്യപ്പെട്ടത്‌. അത്‌ വി.കെ പ്രകാശിന്റെ കൈകളിലെത്തി. പേരുകൊണ്ടും, പ്രമേയും കൊണ്ടും വ്യത്യസ്‌തമായ ബ്യൂട്ടിഫുള്‍ വെള്ളത്തിരയിലെത്തിയത്‌ അങ്ങനെ യാണ്‌. മലയാള സിനിമ തിരിച്ചുവന്ന്‌ കൂടുതല്‍ ശക്‌തമായിരിക്കുന്നു. ബ്യുട്ടിഫുള്‍ അത്‌ അടിവ രയിടുന്നു. കൈയടിയോടെ തിയറ്റര്‍ വിട്ടു പോകുന്ന പ്രേക്ഷകര്‍ അത്‌ ശരി വയ്ക്കുന്നു. ബ്യുട്ടിഫുള്‍ മലയാള സിനിമയ്ക്ക്‌ ചന്തം നല്‍കുന്നു. ഒപ്പം മാറ്റത്തിന്റെ സുഗന്ധവും. മനുഷ്യന്‍ പൂര്‍ണനല്ല. അങ്ങനെ നോക്കുമ്പോള്‍ സംഭവിച്ച ചില പിഴവുകള്‍ പാടേ മറന്നു പോകുന്ന തരത്തില്‍ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണങ്ങള്‍, ഗാനം, അഭിനയം, സംവിധാനം എന്നിവയെല്ലാം മികച്ചു നില്‍ക്കുന്നു. ബ്യൂട്ടിഫുള്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. എല്ലാത്തരം പ്രേക്ഷകരും ഉള്ളതിനാല്‍ മൌത്ത്‌ പബ്ലിസിറ്റിയ ിലൂടെ മലയാളി അംഗീകാരം നല്‍കുകയാണ്‌ ബ്യുട്ടിഫുളിന്‌. ഇത്രയൊക്കെ അഭിനന്ദിക്കാന്‍ കാരണങ്ങള്‍ എന്തെന്ന്‌ പരിശോധിക്കാം.

സൌഹൃദം, പരസ്‌പര ലാഭേച്‌ഛയില്ലാത്ത ബന്ധം. പരസ്‌പരം പോസിറ്റീവുകള്‍ മാത്രം കണ്ടെടുക്കുന്ന സൌഹ­ൃദം അതാണ്‌ ബ്യുട്ടിഫുള്‍ എന്ന ചിത്രത്തിന്റെ ആണിക്കല്ല്‌. സൌഹൃദം വിശദമാക്കാന്‍ പ്രണയവും ഉദ്ദേശശുദ്ധിയുള്ള ഒരു സന്ദേശവും എല്ലാം ചേര്‍ത്തു വച്ചിരിക്കുന്നു. ബ്യൂട്ടിഫുള്‍ എന്ന വാക്കു പോലെ ചിത്രം പൊസിറ്റീവായി ചിന്തിക്കുന്നു. എന്തിലും ഏതിലും ശുഭാപ്‌തി വിശ്വാസം മാത്രം പ്രകടിപ്പിക്കുന്ന ചിത്രം പ്രേക്ഷകനും ആ പോസിറ്റീവ്‌ ഊര്‍ജം പകര്‍ന്നു നല്‍കുന്നു. രണ്ടു കാലില്‍ നില്‍ക്കാനും നടക്കാനും പഞ്ചേന്ദ്രിയങ്ങളിലൂടെ ലോകത്തെ അറിയാനും സാധിക്കുന്ന നമ്മള്‍ മനുഷ്യ ര്‍ക്ക്‌ പരാതികളും പരിഭവങ്ങളും തീരുന്നില്ല. നമുക്ക്‌ നമ്മളെ മനസിലാക്കി ത്തരാന്‍ കഴുത്തിന്‌ കീഴ്‌പ്പോട്ട്‌ തളര്‍ന്നു കിടക്കുന്ന സ്‌റ്റീഫന്‍ ലൂയിസ്‌ എന്ന ചെറുപ്പക്കാരന്റെ ഉല്ലാസപ്രദമായ ജീവിതത്തിനു കഴിയുന്നു. 200 കോടിയുടെ സ്വത്തിനുടമയായ സ്‌റ്റീഫന്‌ അച്‌ഛനും ,അമ്മയും സഹോദരങ്ങളുമില്ല, സ്വത്തില്‍ കണ്ണു വയ്ക്കുന്ന ബന്ധുക്കളെ സ്‌റ്റീഫന്‍ അടുപ്പിക്കാറുമില്ല. നിസ്വാര്‍ഥമതികളായ കമലു, കനകന്‍ എന്നീ സഹായികള്‍ സ്‌റ്റീഫനുണ്ട്‌. സംഗീതമാണ്‌ ജോണിനെ സ്‌റ്റീഫനു പ്രിയപ്പെട്ടവനാക്കുന്നത്‌. പണം മോഹിച്ചെത്തിയ ജോണാകട്ടെ സ്‌റ്റീഫന്‍ എന്ന അപൂര്‍വ വ്യക്‌തിത്വത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ഈഗോകളെ വലിച്ചെറിഞ്ഞ്‌ സ്‌റ്റീഫന്‌ പ്രിയപ്പെട്ടവനാകുന്നു. ഇവര്‍ക്കിടയിലേക്ക്‌ അഞ്‌ജലിയെത്തുന്നു. എല്ലാ വികാരങ്ങളുമുള്ള, പച്ചമനുഷ്യനായ ജോണിന്‌ സുന്ദരിയായ അഞ്‌ജലിയോട്‌ തോന്നുന്ന ഇഷ്‌ടത്തെയും മനസില്‍ മാത്രം പ്രണയം പ്രകടിപ്പിക്കാനാകുന്ന സ്‌്‌റ്റീഫന്‌ പോസിറ്റീ വായി കാണാനാകുന്നു. എന്നാല്‍ അഞ്‌ജലിയെന്ന സര്‍പ്പസുന്ദരി മഴനനഞ്ഞെ ത്തിയത്‌ അവരുടെ സ്‌നേഹത്തിന്‌ ഊഷ്‌മളതയും പുതിയ മാനങ്ങളും നല്‍കിക്കൊണ്ടായിരുന്നു.

നാടകീയമായ സിനിമാ സങ്കല്‌പങ്ങളുടെ പൊളിച്ചെഴുത്താണ്‌ ചിത്രത്തിന്റെ യഥാര്‍ഥ മേന്മ. സിനിമയില്‍ പൊട്ടിച്ചിരിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വം ഒരുക്കിയ ഹാസ്യമല്ല ഉള്ളത്‌. ജീവിതത്തില്‍ സാധാരണയായി വന്നുപോകുന്ന തമാശകളാണ്‌. ശ്രവണസുഖ മുള്ള വാക്കുകള്‍ ചേര്‍ത്തുവച്ച ഗാനവും, ഫ്രെയിമുകളുടെ ചന്തവും കാണികളില്‍ ഇഷ്‌ടം കൂടാന്‍ കാരണമായി. അനൂപ്‌ മേനോനും ജയസൂര്യയും തമ്മിലുള്ള സൌഹൃദത്തിന്റെ കെമിസ്‌ട്രി ഈ ചിത്രത്തിലും പ്രയോജനപ്പെടുത്തിയിരിക്കുന്നു. ജയസൂര്യക്ക്‌ മികച്ചൊരു വേഷം. നായകന്റെ തണലിലെങ്കിലും ഇഷ്‌ടം തോന്നുന്ന അനൂപ്‌ മേനോന്റെ ജോണ്‍. കൂട്ടത്തിലൊന്നു കുറിക്കട്ടേ...ഒരു വിദേശസിനിമയുടെ ഓര്‍മപ്പെടുത്തലുകള്‍ നല്‍കുന്ന ചിത്രമെന്ന ആരോപണം നിലനില്‍ക്കുമ്പോഴും അനൂപ്‌ എന്ന നടനൊപ്പം അനൂപ്‌ എന്ന തിരക്കഥാകൃത്തിനേയും ഇഷ്‌ടമാകുന്നു. മേഘ്‌നാരാജ്‌ എന്ന നടി ചിത്രത്തില്‍ ഇടവേളയ്ക്ക്‌ ശേഷം വരുന്ന കഥാപാത്രമെങ്കിലും മലയാള സിനിമയില്‍ തന്റെ സ്‌ഥാനം ഉറപ്പി ക്കുന്നു. ചെറുതെങ്കിലും പ്രവീണ, ടിനി ടോം, തെസ്‌നിഖാന്‍, അപര്‍ണ, നന്ദു, ജയന്‍, ഉണ്ണിമേനോന്‍ എന്നിവരെല്ലാം പ്രേക്ഷകന്റെ ഓര്‍മയില്‍ സ്‌ഥാനം കണ്ടെത്തി. ഒരു വിയോജനക്കുറിപ്പ്‌ കൂടി. നായകനു ചുറ്റുമെത്തുന്ന കഥാപാത്രങ്ങളും പോസിറ്റീ വായ ചിന്തിക്കുന്നിടത്താണ്‌ ചിത്രം പ്രേക്ഷകനും അങ്ങനെയൊരു വികാരം നല്‍കുന്നത്‌. അതിനിടയില്‍ വിവാഹേതര ബന്ധങ്ങളെയും പോസിറ്റീവായി കാണാന്‍ പ്രവീണയുടെ ഡോക്‌ടര്‍ കഥാപാത്രം ശ്രമിക്കുന്നു. ഒറ്റ രംഗത്തില്‍ വിവാഹേതര ബന്ധത്തെ ന്യായീകരിച്ച്‌ ഡോക്‌ടര്‍ അപ്രത്യക്ഷയാകുമ്പോള്‍,അത്തരമൊരു ന്യായീകരണം നല്‍കാന്‍ മാത്രം ആ രംഗം ഉപയോഗപ്പെടുത്തിയതുപോലെ. ഈ രംഗം മാത്രം പ്രേക്ഷകന്‍ വിവേചനബുദ്ധിയോടെ കാണട്ടെ. ഇനിയും മലയാള സിനിമയില്‍ നല്ല സിനിമകളുണ്ടാകണം. അതുകൊണ്ട്‌ മാത്രം ബ്യൂട്ടി ഫുളിന്‌ മുഴുവന്‍ മാര്‍ക്ക്‌ നല്‍കുന്നില്ല. അതിനു വേണ്ട എണ്ണത്തില്‍ കൂടുതല്‍ യോഗ്യതകളുണ്ടായിട്ടും. തിയറ്ററിലെത്തി ജനം കൈയടിച്ച്‌ പ്രോല്‍സാഹിപ്പിക്കട്ടെ. അത്‌ വി.കെ. പ്രകാശിനും ജയസൂര്യക്കും അനൂപ്‌ മേനോനും മാത്രമല്ല മലയാള സിനിമയ്ക്കും പോസിറ്റീവ്‌ എനര്‍ജി നല്‍കും. മലയാള സിനിമ കൂടുതല്‍ ബ്യൂട്ടിഫുളാകും. ഒരു കൊച്ചുസിനിമയുടെ പുതുവഴിയെയുള്ള യാത്രയുടെ വിജയമായി ബ്യൂട്ടിഫുളിന്റെ സ്വീകാര്യതയെ, ആശ്വാസത്തോടെ അതിലേറെ പ്രതീക്ഷയോടെ നോക്കിക്കാണാം.

 

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക്‌ ഇന്നു തിരിതെളിയും

Written by See News Category: Movies
Published on 09 December 2011 Hits: 2

തിരുവനന്തപുരം: 65 രാജ്യങ്ങളില്‍ നിന്നുള്ള 196 ചിത്രങ്ങളുമായി ഇന്നു രാജ്യാന്തര ചലച്ചിത്രോല്‍സവത്തിനു കൊടിയേറുന്നു. ഇനി തലസ്‌ഥാനത്തു ലോകസിനിമയുടെ വസന്തകാലം. പങ്കെടുക്കാന്‍ 50 വിദേശ ചലച്ചിത്രകാരന്മാര്‍ ഉള്‍പ്പെടെ നൂറോളം ചലച്ചിത്ര പ്രതിഭകള്‍. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ആറു മണിക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേളയ്ക്കു തിരിതെളിക്കും. ജയാ ബച്ചന്‍, ഓംപുരി എന്നിവരാണു മുഖ്യാതിഥികള്‍. ഉദ്‌ഘാടനച്ചടങ്ങിനോടനുബന്ധിച്ചു വയസ്‌കര മൂസിന്റെ ‘മഹാഭാരതം ആട്ടക്കഥയെ അടിസ്‌ഥാനമാക്കി സംവിധായകന്‍ ടി.കെ. രാജീവ്‌കുമാര്‍ തയാറാക്കിയ ‘നിയതിയുടെ ചതുരംഗം എന്ന പരിപാടി നടക്കും. പ്രശസ്‌ത ചൈനീസ്‌ സംവിധായകന്‍ സാങ്‌ യിമോയുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അണ്ടര്‍ ദ്‌ ഹോത്രോണ്‍ ട്രീ ആണ്‌ ഉദ്‌ഘാടനചിത്രം. ഈ സിനിമയുടെ ഇന്ത്യയിലെ കന്നി പ്രദര്‍ശനം. ഉദ്‌ഘാടനം വൈകിട്ടാണെങ്കിലും രാവിലെ മുതല്‍ തിയറ്ററുകളില്‍ സിനിമകള്‍ തുടങ്ങും.

പതിനായിരത്തോളം ഡലിഗേറ്റുകളാണ്‌ ഈ വര്‍ഷം. 2200 മാധ്യമ പ്രവര്‍ത്തകര്‍ റജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. 10 തിയറ്ററുകളിലും നിശാഗന്ധിയിലുമാണു പ്രദര്‍ശനം. മല്‍സരവിഭാഗത്തില്‍ ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 11 ചിത്രങ്ങള്‍. നാലു ചിത്രങ്ങള്‍ ലാറ്റിന്‍ അമേരിക്കയില്‍ നിന്നാണ്‌. രണ്ട്‌ ഇന്ത്യന്‍ സിനിമകളും മല്‍സരത്തിനുണ്ട്‌. റിട്രോസ്‌പെക്‌ടിവ്‌ വിഭാഗത്തില്‍ ഫ്രഞ്ച്‌ സംവിധായകന്‍ റോബര്‍ട്ട്‌ ബ്രസന്‍, ജപ്പാനില്‍ നിന്നുള്ള നാഗിസ ഓഷിമ, യാസു മസുമു, ഗ്രീക്ക്‌ സംവിധായകന്‍ തിയോ ആഞ്ചലോ പൌലോസ്‌, അമേരിക്കയില്‍ നിന്നുള്ള അഡോള്‍ഫാന്‍ മേക്കാസ്‌, സെനഗല്‍ സംവിധായകന്‍ ജിബ്രില്‍ ഡിയോപ്‌ മാമ്പട്ടി എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ സീനിയര്‍ നടന്‍ മധുവിന്റെ ഏഴു ചിത്രങ്ങളും റിട്രോസ്‌പെക്‌ടിവ്‌ വിഭാഗത്തിലുണ്ട്‌.

 
Written by See News Category: Movies
Published on 29 November 2011 Hits: 16

കോഴിക്കോട്: കോഴിക്കോട്ടെ പ്രൗഢമായ സദസ്സിനെ സാക്ഷിനിര്‍ത്തി 41-ാമത് സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തിങ്കളാഴ്ച സന്ധ്യക്ക്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അവാര്‍ഡുകള്‍ വിതരണംചെയ്തത്. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിന്റെ സംവിധായകന്‍ സലിം അഹമ്മദും നിര്‍മാതാവ് അഷ്‌റഫ് ബേദിയും ഏറ്റുവാങ്ങി.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും (ഇലക്ട്ര), നടനുള്ള അവാര്‍ഡ് സലിംകുമാറും (ആദാമിന്റെ മകന്‍ അബു), നടിക്കുള്ള അവാര്‍ഡ് കാവ്യാമാധവനും (ഗദ്ദാമ) സ്വീകരിച്ചു.സിനിമയെ എന്നും നല്ല രീതിയില്‍ സമീപിക്കുന്നവരാണ് നമ്മളെന്നും അതിനാല്‍ ചലച്ചിത്ര വ്യവസായത്തിന്റെ ഉന്നതിക്കായി സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി കലയെ സ്‌നേഹിക്കുന്ന മണ്ണാണ് നമ്മുടേതെന്നും അതിനാല്‍ സിനിമകള്‍ കാണാന്‍ ഇവിടെ നല്ല തിയേറ്ററുകള്‍ ഉണ്ടാകണമെന്നും മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു. പ്രമുഖ നടന്മാരായ സൂര്യയും ദിലീപും മുഖ്യാതിഥികളായി വേദിയിലെത്തി. ചലച്ചിത്ര അക്കാദമിയുടെ സ്മരണിക എം.കെ. രാഘവന്‍ എം.പി. ഗാന്ധിമതി ബാലന് നല്‍കിയും 2010 ചലച്ചിത്ര അവാര്‍ഡ് സംബന്ധിച്ച സ്മരണിക എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ. നടന്‍ ദിലീപിന് നല്‍കിയും പ്രകാശനം ചെയ്തു. അക്കാദമി റിപ്പോര്‍ട്ട് , ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അവതരിപ്പിച്ചു. ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍, കെ.എം. ഷാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സാമൂഹികക്ഷേമമന്ത്രി ഡോ. എം.കെ. മുനീര്‍ സ്വാഗതവും കളക്ടര്‍ ഡോ. പി.ബി. സലിം നന്ദിയുംപറഞ്ഞു.

 

നിത്യഹരിത നായകന്‍ ദേവാനന്ദ്

Written by See News Category: Movies
Published on 05 December 2011 Hits: 9

ലണ്ടന്‍: ബോളിവുഡിന്റെ നിത്യഹരിത നായകന്‍ ദേവാനന്ദ് (88) ഹൃദയാഘാതത്തെത്തുടര്‍ന്ന് ലണ്ടനില്‍ അന്തരിച്ചു. വൈദ്യ പരിശോധനയ്ക്കായി ലണ്ടനിലെത്തിയതായിരുന്നു അദ്ദേഹം. മകന്‍ സുനിലും ഒപ്പമുണ്ടായിരുന്നു.നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്,നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ദേവാനന്ദ് ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഷഖര്‍ഗര്‍ തെഹ്‌സിലില്‍ 1923 സെപ്തംബര്‍ 26 നാണ് ജനിച്ചത്. ലാഹോര്‍ സര്‍ക്കാര്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ശേഷം ബോംബെയിലെത്തിയ അദ്ദേഹം മിലിട്ടറി സെന്‍സര്‍ ഓഫീസില്‍ ജോലിക്കു ചേര്‍ന്നു. മൂത്ത സഹോദരന്‍ ചേതന്‍ ആനന്ദ് അംഗമായിരുന്ന പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ദേവാനന്ദിന് 1946 ല്‍ ഹം ഏക് ഹെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് 1948 ല്‍ അഭിനയിച്ച സിദ്ദി എന്ന ചിത്രം വന്‍ വിജയമായതിനെത്തുടര്‍ന്ന് ദേവാനന്ദിന് അവസരങ്ങളുടെ പെരുമഴയായിരുന്നു. സിദ്ദിയുടെ വിജയത്തിന് ശേഷം നവ്‌കേതന്‍ എന്ന പേരില്‍ സ്വന്തം നിര്‍മ്മാണ കമ്പനി ആരംഭിച്ച ദേവാനന്ദ് നിരവധി സിനിമകള്‍ നിര്‍മ്മിച്ചു.

ബോളിവുഡിന്റെ പ്രണയഭാവമായിരുന്നു ദേവാനന്ദ്. ചരിഞ്ഞ നടത്തവും ആരെയും ആകര്‍ഷിക്കുന്ന ഹെയര്‍സ്റ്റൈലും ട്രേഡ് മാര്‍ക്ക് ചിരിയും സംഭാഷണ ശൈലിയും സംസാരിക്കുമ്പോഴുള്ള തലയാട്ടലും എല്ലാം ഒത്തുചേര്‍ന്ന ആ ദേവാനന്ദ് സ്റ്റൈല്‍ ഇനി തിരശീലയില്‍ മാത്രം. കോട്ടും കഴുത്തില്‍ പ്രത്യേക രീതിയില്‍ ചുറ്റിയ തൂവാലയുമായി സിനിമയില്‍ യുവനടികള്‍ക്കൊപ്പം ആടിപ്പാടിയ ദേവാനന്ദിന്റെ വേഷവിധാനം അനുകരിക്കാന്‍ ഇന്ത്യന്‍ യുവത്വം മത്സരിച്ച ഒരു കാലമുണ്ടായിരുന്നു. റൊമാന്റിക് ഹീറോ പരിവേഷമാണ് സിനിമയില്‍ അദ്ദേഹത്തിന്റെ ജാതകം തിരുത്തിയെഴുതിയതെങ്കില്‍ ജീവിതത്തിലും റൊമാന്‍സിന് പഞ്ഞമുണ്ടായില്ല. ആദ്യകാല നായിക സുരയ്യയില്‍ തുടങ്ങി കല്‍പന, സീനത്ത് അമന്‍ എന്നിവരുമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രണയബന്ധങ്ങള്‍ ഇന്ത്യന്‍ സിനിമ ലോകം ഏറെ ചര്‍ച്ചചെയ്തു. റൊമാന്‍സിങ് വിത്ത് ലൈഫ് എന്ന ആത്മകഥ തന്നെ ഒരു പ്രണയഘോഷയാത്രയാണ്.

 
Written by See News Category: Movies
Published on 28 November 2011 Hits: 12

രണ്ടു വഴികളുണ്ടായിരുന്നു മുന്നില്‍. ഒന്നുകില്‍ പുതിയ പാട്ടുകാരനെ പനിക്ക് വിട്ടുകൊടുത്ത് അറിയപ്പെടുന്ന മറ്റാരെയെങ്കിലും പാടാന്‍ വിളിക്കുക. അല്ലെങ്കില്‍ പനിയോടെതന്നെ പയ്യന്‍ പാടട്ടെ എന്നുവെക്കുക. ആദ്യത്തെ വഴിയായിരുന്നു എളുപ്പം; സുരക്ഷിതവും. പരിചയസമ്പന്നരായ പാട്ടുകാര്‍ ധാരാളം വേറെയുള്ളപ്പോള്‍ അസുഖക്കാരനെവെച്ച് എന്തിനു പരീക്ഷണം നടത്തണം! ഇന്നത്തെപ്പോലെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഏതു ശബ്ദവും ഗന്ധര്‍വനാദമാക്കി മാറ്റിയെടുക്കുന്ന വിദ്യ അന്നില്ല. ലൈവ് റെക്കോഡിങ്ങിന്റെ കാലമാണ്. നൂറുശതമാനം പെര്‍ഫക്ഷനുള്ളവര്‍ക്കേ മൈക്കിനു മുന്നില്‍ രക്ഷയുള്ളൂ. എല്ലാമറിഞ്ഞുകൊണ്ടുതന്നെ ഒരു സാഹസത്തിനു തയ്യാറാകുന്നു, നിര്‍മാതാവ് രാമന്‍ നമ്പിയത്ത് ‘പനി സാരമാക്കണ്ട. ആ കുട്ടിതന്നെ പാടട്ടെ.‘ സിനിമയില്‍ ഒരു പാട്ടുപാടുക എന്ന മോഹവുമായി സ്റ്റുഡിയോയ്ക്കു പുറത്ത് കാത്തുനില്ക്കുന്ന ഫോര്‍ട്ടുകൊച്ചിക്കാരന്‍ യുവാവിന്റെ നിഷ്‌കളങ്കമുഖം മനസ്സില്‍ തെളിഞ്ഞപ്പോള്‍, മറിച്ചൊന്നും പറയാന്‍ തോന്നിയില്ല എന്നതാണു സത്യം. അന്തംവിട്ടുപോയത് പടത്തിന്റെ സംവിധായകന്‍ കെ.എസ്. ആന്റണിയും എം.ബി. ശ്രീനിവാസനുമാണ്.‘നമ്പിയത്ത് സാര്‍, ഇതു കുട്ടിക്കളിയല്ല‘ ഇരുവരും ഒരേസ്വരത്തില്‍ പറഞ്ഞു, ‘ലക്ഷങ്ങള്‍ മുടക്കിയുള്ള ഇടപാടാണ്. പടം പൊട്ടാതെ നോക്കേണ്ട ബാധ്യതയുണ്ട് നമുക്ക്. മറ്റാരെയെങ്കിലും പാടാന്‍ വിളിക്കുകയല്ലേ യുക്തി ‘ പക്ഷേ, യുക്തിക്ക് എളുപ്പം വഴങ്ങിക്കൊടുക്കുന്ന പതിവ് പണ്ടേയില്ല നമ്പിയത്തിന്. വികാരം യുക്തിയെ കീഴ്‌പ്പെടുത്തിയ ഘട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേറെയും. ‘പടം പൊട്ടിയാല്‍ പൊട്ടട്ടെ. എന്നാലും ഒരു പാട്ട് ഞാന്‍ ആ കുട്ടിക്ക് കൊടുക്കും‘, ഉറച്ചസ്വരത്തില്‍ നമ്പിയത്ത് പറഞ്ഞു. 1961 നവംബര്‍ 14 ന് അങ്ങനെ കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെ ശബ്ദം ആദ്യമായി സ്റ്റുഡിയോ മുറിയില്‍ മുഴങ്ങുന്നു. ജാതിഭേദം മതദ്വേഷം എന്ന ശ്ലോകത്തിലായിരുന്നു തുടക്കം. പിന്നെ, ശാന്താ പി. നായര്‍ക്കൊപ്പം അറ്റന്‍ഷന്‍ പെണ്ണേ എന്ന യുഗ്മഗാനവും. ചിത്രം കാല്പാടുകള്‍. സംഗീതം എം.ബി. ശ്രീനിവാസന്‍.

1940 ജനുവരി പത്തിന്‌ ഫോര്‍ട്ടുകൊച്ചിയില്‍ സംഗീതഞ്‌ജനും നാടക നടനുമായ അഗസ്‌റ്റിന്‍ ജോസഫിന്റെയും എലിസബത്ത്‌ ജോസഫിന്റെയും മകനായി ജനനം. കാട്ടശ്ശേരി ജോസഫ്‌ യേശുദാസ്‌ എന്നതാണ്‌ പൂര്‍ണനാമം. ദാസപ്പന്‍ എന്ന ഓമനപ്പേരിലാണ്‌ ബാല്യകാലത്ത്‌ യേശുദാസ്‌ അറിയപ്പെട്ടത്‌. പിതാവായിരുന്നു ആദ്യഗുരു. പന്ത്രണ്ടാം വയസില്‍ ആദ്യകച്ചേരി നടത്തി. തിരുവനന്തപുരം മ്യൂസിക്‌ അക്കാദമി, ആര്‍. എസ്‌. വി സംഗീതകേളേജ്‌ എന്നിവിടങ്ങളില്‍ സംഗീതപഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത്‌ സംഗീതമത്സരങ്ങളില്‍ സ്‌ഥിരം ഒന്നാം സ്‌ഥാനം നേടിയിരുന്നു. ലോകപ്രശസ്‌ത കര്‍ണാടക സംഗീതഞ്‌ജന്‍ ചെമ്പൈ വൈദ്യനാദഭാഗവതരുടെ കീഴിലാണ്‌ ദാസ്‌ ശാസ്‌ത്രീയ സംഗീതം അഭ്യസിച്ചത്‌.

 

Page 1 of 2

Start Prev 1 2 Next > End >>