19April2012

Breaking News
തെറ്റിദ്ധാരണ നീങ്ങിയെന്ന് ഉമ്മന്‍ ചാണ്ടിയും രമേശും
അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് സ്ഥിരം ചിഹ്നം പറ്റില്ല: കോടതി
ടട്ര: ഡെല്‍ഹിയിലും നോയ്ഡയിലും സി.ബി.ഐ. റെയ്ഡ്‌
കരീം, ശ്രീമതി, ബേബി ജോണ്‍ സി.പി.എം സെക്രട്ടേറിയറ്റില്‍
ആറു കാലുകളുമായി അപൂര്‍വ ശിശു
കലാമണ്ഡലത്തിലെ വിദ്യാര്‍ഥിനിയുടെ കൊല: സുഹൃത്ത് അറസ്റ്റില്‍
സുഡാനില്‍ യുദ്ധഭീതി
ഒളിമ്പിക്‌സിന് തിരശ്ശീല ഉയരാന്‍ ഇനി 100 ദിവസങ്ങള്‍
'സി.പി.എമ്മുകാരോട് മിണ്ടരുത്; വിവാഹബന്ധവും പാടില്ല'

ജയിലുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: തീവ്രവാദക്കേസുകളില്‍ പിടിയിലായവര്‍ കഴിയുന്ന കേരളത്തിലെ ജയിലുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് നിര്‍ദ്ദേശം നല്‍കി. കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്സിലെ പ്രതിയായ തടിയന്റവിട നസീറിനെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന എറണാകുളം സബ്ജയിലിന്റെ സുരക്ഷ

കൂട്ടാനും പ്രത്യേക നിര്‍ദ്ദേശം നല്‍കി.

ജനവരി ഏഴിന് തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള 16 അംഗ സംഘത്തെ സുരക്ഷാ സൗകര്യങ്ങളുടേയും ജീവനക്കാരുടെയും കുറവുമൂലം കാക്കനാട് ചിറ്റേത്തുകര ജില്ലാ ജയിലില്‍ നിന്നും തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് തിരിച്ചയച്ചിരുന്നു.

എറണാകുളം എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കാനാണ് സംഘത്തെ ചിറ്റേത്തുകര ജില്ലാ ജയിലില്‍ കൊണ്ടുവന്നത്. ബാഗ്ലൂരിലെ ബെന്‍ഗാം സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് സംഘത്തെ എറണാകുളത്ത് എത്തിച്ചത്.

എന്നാല്‍ കേസ്സിലെ പ്രതികളായ സംഘത്തെ സുരക്ഷയില്ലാത്ത ഇവിടെ പാര്‍പ്പിക്കാന്‍ കഴിയുകയില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് രാത്രി തന്നെ ഇവരെ തിരിച്ചുവിട്ടത്.

കൂടാതെ ഭക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പോലീസ് വാഹനത്തില്‍ നിന്നും പ്രതികള്‍ പുറത്തിറങ്ങാതിരുന്നത് ജില്ലാ ജയില്‍ കവാടത്തില്‍ സംഘര്‍ഷാന്തരിക്ഷം സൃഷ്ടിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഡി.ജി.പി കര്‍ശനനിര്‍ദ്ദേശം നല്‍കിയത്.

Newsletter