ചെങ്ങന്നൂര്‍ ഭക്തജനസാഗരമായി

Written by Sree Kumar Category: ALP
Published on 17 January 2012 Hits: 1

ചെങ്ങന്നൂര്‍: മകരസംക്രമജ്യോതി കണ്ട് മലയിറങ്ങിയ ഭക്തരാല്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും ജനസാഗരമായി. കറുപ്പും കാവിയുമണിഞ്ഞ ഭക്തജനങ്ങളായിരുന്നു എവിടേയും. മകരവിളക്കുകണ്ട് മലയിറങ്ങിയ ഭക്തരേയുംകൊണ്ട് ഞായറാഴ്ച രാത്രി 10 മണിയോടെ പമ്പയില്‍നിന്നുള്ള ആദ്യ ബസ് എത്തി. തൊട്ടുപിന്നാലെ ഒന്നൊന്നായി ബസ്സുകള്‍ വന്നു. സ്വകാര്യ വാഹനങ്ങളിലും അയ്യപ്പഭക്തര്‍ പ്രവഹിച്ചപ്പോള്‍ തിരക്ക് നിയന്ത്രണാതീതമായി. നാല്പതോളം ആര്‍.പി.എഫുകാരും 20ലധികം ലോക്കല്‍ പോലീസുകാരും സേവനസന്നദ്ധരായി രംഗത്തുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ കവാടത്തില്‍ യാത്രാടിക്കറ്റ് നോക്കി രാത്രിവണ്ടിക്കുപോകേണ്ട തീര്‍ഥാടകരെ മാത്രം പ്ലാറ്റ്‌ഫോമിലേക്കയച്ചു.

വിശ്രമിക്കാന്‍ സമയമുള്ള തീര്‍ഥാടകരെ ആര്‍.പി.എഫ്. ഓഫീസിന് സമീപവും പാര്‍ക്കിങ് ഗ്രൗണ്ടിന് സമീപമുള്ള മൂന്ന് തീര്‍ഥാടക വിശ്രമകേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടത് പ്ലാറ്റ്‌ഫോമിലെ തിരക്കു കുറയ്ക്കാന്‍ സഹായിച്ചു. മകരജ്യോതി കഴിഞ്ഞ രാത്രി പമ്പയില്‍ നിന്ന് 110 ഓളം സര്‍വീസുകളാണ് ചെങ്ങന്നൂരിലെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ കൊല്ലം- വിജയവാഡ എക്‌സ്​പ്രസ്സും 6.15 ഓടെ കൊല്ലം-കാക്കിനഡ എക്‌സ്​പ്രസ്സും എത്തി. ഇവ 15 മിനിറ്റിലധികം പിടിച്ചിട്ടാണ് അയ്യപ്പഭക്തരെ കയറ്റിവിട്ടത്. റിസര്‍വേഷനുള്ള കമ്പാര്‍ട്ടുമെന്റുകളിലും എ.സി. കമ്പാര്‍ട്ടുമെന്റുകളിലുംവരെ അയ്യപ്പഭക്തര്‍ ഇടിച്ചുകയറി. തിരുവനന്തപുരം-കോര്‍ബ എക്‌സ്​പ്രസ്സ്, ശബരി എക്‌സ്​പ്രസ്സ്, ജയന്തിജനത എക്‌സ്​പ്രസ്സ് എന്നിവയിലും തീര്‍ഥാടകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.

മകരവിളക്കിനടുത്ത ദിവസം ചെങ്ങന്നൂരില്‍ റെയില്‍വേയുടെ വരുമാനം 15 ലക്ഷം കവിയുമെന്നാണ് സൂചന. തിങ്കളാഴ്ച നേരംപുലര്‍ന്നപ്പോഴേക്കും വെള്ളം ഏറെക്കുറെ തീരുന്ന സ്ഥിതിയായി. ഈ പ്രശ്‌നം പരിഹരിക്കാന്‍ 35,000 ലിറ്റര്‍ വെള്ളം വാഹനങ്ങളില്‍ എത്തിച്ചു. തീര്‍ഥാടക വിശ്രമകേന്ദ്രത്തോടനുബന്ധിച്ച് പുതിയ ശൗചാലയ സമുച്ചയം നിര്‍മിച്ചത് അയ്യപ്പഭക്തര്‍ക്ക് അനുഗ്രഹമായി. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലും തീര്‍ഥാടകരുടെ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടു. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം തികച്ചും അപര്യാപ്തമായിരുന്നു. മകരവിളക്ക് പ്രമാണിച്ച് നഗരത്തില്‍ ഗതാഗതനിയന്ത്രണത്തിന് കൂടുതല്‍ പോലീസുകാരെയും സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിരുന്നു.

 

വിഷവിമുക്ത കൃഷിയുടെ സന്ദേശവുമായി തീര്‍ഥാടകര്‍ക്ക് അന്നദാനം

Written by Sree Kumar Category: ALP
Published on 17 January 2012 Hits: 1

ചെങ്ങന്നൂര്‍: പ്രകൃതികൃഷിയില്‍ വിളഞ്ഞ വിഷ വിമുക്തമായ വിളവുകളുമായി ചെങ്ങന്നൂരില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനം നടത്തി. അന്നദാനപ്രഭുവായ അയ്യപ്പന്റെ പേരില്‍ അന്നദാനം നടത്തുന്നത് അന്ന വിശുദ്ധിയോടെയായിരിക്കണമെന്ന സന്ദേശവുമായാണ് പ്രകൃതികൃഷി പ്രചാരകര്‍ വിഭവങ്ങള്‍ ഒരുക്കിയത്. ഇവ ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷന്‍ വളപ്പിലെ തീര്‍ഥാടക വിശ്രമകേന്ദ്രത്തില്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. രാസവളമോ ജൈവവളമോ ഒരു തരത്തിലുമുള്ള കീടനാശിനിയോ ഇല്ലാതെ ചാണകവും ഗോമൂത്രവും മാത്രം ഒഴിച്ച് ചെയ്ത കൃഷിയുടെ വിളവുകളാണ് തൃശ്ശൂരില്‍ നിന്നെത്തിയ പ്രകൃതികൃഷി പ്രചാരകര്‍ അന്നദാനത്തിന് ഉപയോഗിച്ചത്. കുത്തിയ പ്ലാവിലകള്‍ കൊണ്ടായിരുന്നു കഞ്ഞി വിളമ്പിയത്. കുത്തരിക്കഞ്ഞിയും ചമ്മന്തിയും തോരനുമായിരുന്നു വിഭവങ്ങള്‍. ആര്‍.പി.എഫ്. സബ്ഇന്‍സ്‌പെക്ടര്‍ ടി.കെ.രാജു അന്നദാനം ഉദ്ഘാടനം ചെയ്തു. പ്രകൃതികൃഷി പ്രചാരകരായ കെ.എം. ഹിലാല്‍, ആന്റപ്പന്‍ അമ്പിയായം എന്നിവര്‍ പ്രസംഗിച്ചു.

റയില്‍വേ സ്റ്റേഷന്‍ വളപ്പിലെ ടാക്‌സിഡ്രൈവര്‍മാര്‍ ചേര്‍ന്ന് തിങ്കളാഴ്ച രാവിലെമുതല്‍ തീര്‍ഥാടകര്‍ക്ക് അന്നദാനം നടത്തി. അസ്ത്രം, കഞ്ഞി, അച്ചാര്‍ എന്നിവയായിരുന്നു വിഭവങ്ങള്‍. റയില്‍വേസ്റ്റേഷന്‍ സൂപ്രണ്ട് ജോണ്‍ ഫിലിപ്പ്‌സ് അന്നദാനം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അയ്യപ്പസേവാ സമാജവും റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് അയ്യപ്പസേവാ സംഘവും അന്നദാനം നടത്തി. വിവിധ സംഘടനകള്‍ ചേര്‍ന്ന് രാത്രിയിലും അന്നദാനം നടത്തി.

 

ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സി.ബി.ചന്ദ്രബാബു തുടരും

Written by SeeNews Category: ALP
Published on 12 January 2012 Hits: 2

ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സി.ബി.ചന്ദ്രബാബു തുടരും. 43 അംഗ ജില്ലാകമ്മിറ്റിയെയും തിരഞ്ഞെടുത്തു.

മല്‍സരത്തിന് തയാറായ വിഎസ് പക്ഷക്കാര്‍ പിന്‍മാറിയതോടെ സമ്മേളനത്തില്‍ അവതരിപ്പിച്ച ഔദ്യോഗിക പാനലിന് അംഗീകാരം ലഭിക്കുകയായിരുന്നു. പാനല്‍ ഏകകണ്ഠമായി അംഗീകരിക്കണമെന്ന

Read more: ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സി.ബി.ചന്ദ്രബാബു തുടരും
 

സി.പി.എം. വിഭാഗീയത: ആദ്യ നടപടി ദേശാഭിമാനിയില്‍

Written by SeeNews Category: ALP
Published on 14 January 2012 Hits: 1

ആലപ്പുഴ: സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ആദ്യ നടപടി ദേശാഭിമാനിയില്‍. പാര്‍ട്ടി ലൈനിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ ദേശാഭിമാനി ആലപ്പുഴ ബ്യൂറോ ചീഫ് എം. സുരേന്ദ്രന് ഒരാഴ്ചത്തെ

Read more: സി.പി.എം. വിഭാഗീയത: ആദ്യ നടപടി ദേശാഭിമാനിയില്‍
 

സി.പി.എമ്മിലെ വിഭാഗീയ പ്രവര്‍ത്തനം ബോധ്യമായി-പിണറായി

Written by SeeNews Category: ALP
Published on 12 January 2012 Hits: 2

ആലപ്പുഴ: ആലപ്പുഴയില്‍ സി.പി.എമ്മിലെ വിഭാഗീയ പ്രവര്‍ത്തനം സമ്മേളനഹാളില്‍ത്തന്നെ അനുഭവപ്പെട്ടതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് രണ്ടുദിവസമായി നടന്ന പൊതുചര്‍ച്ചയ്ക്ക്

Read more: സി.പി.എമ്മിലെ വിഭാഗീയ പ്രവര്‍ത്തനം ബോധ്യമായി-പിണറായി
 

Page 1 of 3

Start Prev 1 2 3 Next > End >>